മലയാളി തന്റെ അസ്തിത്വം സ്ഥാപിച്ചത് മധ്യ പൂര്‍വ്വേഷ്യിലേക്കുള്ള കുടിയേറ്റങ്ങളിലൂടെയാണെന്നതിന് സംശയമൊന്നുമില്ല.ഏത് കാലാവസ്ഥയിലും അതിനനുസൃണമായി ജീവിതം ക്രമീകരിക്കാനും ജീവിക്കുന്നിടം സ്വന്തം രാജ്യത്തിനോടെന്ന പോലെ കൂറുപുലര്‍ത്തുവാനും മലയാളികള്‍ക്ക് സാധിക്കാറുണ്ട്. അതുകൊണ്ടായിരിക്കണം മലയാളത്തില്‍ ഒമാനിലെ സുല്‍ത്താനെ കുറിച്ച് പുസ്തകമെഴുതാന്‍ ‘ഒമാന്‍ ഒബ്സര്‍വ്വര്‍‘ എന്ന പത്ര സ്ഥാപനത്തിലെ റിപ്പോര്‍ട്ടര്‍ കബീര്‍ യൂസഫ് തീരുമനിച്ചതും. ഈ സംരഭത്തില്‍ കബീര്‍ യൂസഫിന് മികച്ച പുന്തുണ നല്‍കാന്‍ ഗള്‍ഫാര്‍ കമ്പനിയുടെ ഉടമ ഡോ. പി മുഹമ്മദലിയുമുണ്ടായിരുന്നു.
“ഒമാനിലെ പ്രവാസി മലയാളികള്‍ക്ക് ഇത് ഏറ്റവും അഭിമാനപുരിതമാണ്‍’ഹിസ് മെജെസ്റ്റി’ യെക്കുറിച്ച് മലയാളത്തില് ഇങ്ങനെ വിശദമായ ഒരു ബുക്ക് പ്രസിദ്ധീകരിക്കാന്‍ സാധിച്ചത്’ എന്ന ഡോക്ടര്‍ മുഹമ്മദാലി പറഞ്ഞു.ഇന്‍ഡ്യന്‍ അംബാസിഡറായ അനില്‍ വാദ്വായുടെ കാഴ്ചപ്പാടില്‍ ‘സുല്‍ത്താന്റെ പരോപകാരതല്പരതയും, ഉദാരമനസ്ഥിതിയും,മനുഷ്യസ്നേഹവും അദ്ദേഹത്തിന് ജനഹൃദയങ്ങളില്‍ ഒരു വലിയ സ്ഥാ‍നം നല്കുന്നു.ഈ ബുക്ക് സുല്‍ത്താന്റെ ഭരണത്തിന്റെ യാഥാര്‍ഥ്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുക മാത്രമല്ല മറിച്ച്,തലമുറകളോളം ഒമാനിലെ പ്രവാസി മലയാളികള്‍ക്ക് വായിച്ചു മനസ്സിലാക്കാനും,വിജ്ഞാനപരമായ ഒരു പുസ്തകം,എന്നു കൂടി പറഞ്ഞു നിര്‍ത്തി അദ്ദേഹം.ഈ ബുക്കിന്റെ പ്രകാശനത്തിനു ശേഷം പല അറിയപ്പെടുന്ന എഴുത്തുകാര്‍ അന്യഭാഷകളിലേക്ക് തര്ജ്ജ്മ ചെയ്യാന്‍ ,താല്പര്യം പ്രകടിപ്പിക്കുകയും അതിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നു. എന്നാല്‍ ആദ്യം സ്വാഹിലി ഭാഷയിലായിരിക്കും വിവര്‍ത്തനങ്ങള്‍ക്ക് തുടക്കം എന്നും തീരുമാനിച്ചു കഴിഞ്ഞു
കബീറിന് ഇങ്ങനെ ഒരു ബുക്ക് എഴുതാനുള്ള പ്രചോദനം?
ഹിസ് മെജസ്റ്റി സുല്‍ത്താന്‍ ഖബൂസ് മാത്രം ആണ് ഇതിന്റെ പ്രചോദനം.അദ്ദേഹത്തിന്റെ ജീവിതം, ദീര്‍ഘദര്‍ശനം,താഴ്മ,ലാളിത്യം,മറ്റു രാജ്യങ്ങളുമായുള്ള അദ്ദേഹത്തിന്റെ സുദ്രീഡാമാ ബന്ധം,എല്ലാറ്റിനും ഉപരിയായി സ്വന്തം ജനതയോടൂ പ്രതിപത്തി,ദീര്‍ഘവീക്ഷണം എന്നിവക്ക് അദ്ദേഹം എന്നും മുന്‍തൂക്കം നല്കിയിരുന്നു.2009 ല്‍ ഒമാന്‍ റ്റി വി യില്‍ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ കേള്‍ക്കുബോള്‍ അദ്ദേഹത്തെപ്പറ്റിയുള്ള ആദ്യവാക്കുകള്‍ ഞാന്‍ എഴുതിത്തുടങ്ങി. വിശദമായി ഇങ്ങനെ ഒരു ബുക്കിനെക്കുറിച്ച് എന്റെ ചീഫ് എഡിറ്റര്‍ ആയ ഇബ്രാഹിം അല്‍ ഹമദാനിയൊടു സംസാരിക്കുകയും,അദ്ദേഹം പൂര്‍ണ്ണ പിന്‍തുണ നല്കുകയും ചെയ്തു അന്നു മുതല്‍ .പിന്നെ എന്റെ എഴുത്തിനു ഏറ്റവും കൂടുതല്‍ മുന്‍തൂക്കം കൊടുത്ത എന്റെ സ്വന്തം ബാപ്പാ, അദ്ദേഹത്തിന്റെ പ്രോത്സാഹനം വളരെയേറെയുണ്ട്. അദ്ദേഹത്തിന്റെ സ്വന്തം എഴുത്തു ശൈലികള്‍ ഞങ്ങളാരും തന്നെ അറിഞ്ഞിരുന്നില്ല എന്നത് ഇന്നും വിഷമം ഉള്‍ക്കൊള്ളുന്ന ഒരു വിഷയം ആണ്. ഇന്ഡ്യന്‍ ആര്‍മ്മിയില്‍നിന്ന് ഇന്ഡോ ചൈന യുദ്ധത്തിനു ശേഷം വാളെന്റിയര്‍ റിട്ടൈര്‍മെന്റ് വാങ്ങിയ അദ്ദേഹം, ഇന്ധിരാഗാന്ധിയില്‍ നിന്നു സമ്മാനമായി കിട്ടിയ ഫളാസ്കുമായി തിരികെ വീട്ടില്‍ എത്തി. എന്റെ അഛന്‍ ആണ് എന്നും എന്റെ ‘റോള്‍ മോഡല്‍ . Dr.പി മുഹമ്മദ് അലി(ഗള്‍ഫാര്‍ ) ആണ്‍ എന്റെ പ്രചോദനവും സപ്പോര്ട്ടും .ഈ പുസ്തകത്തിന്റെ രചനയിലും മറ്റും അദ്ദേഹം എന്നെ വലരെ അധികം വിമര്‍ശനമനോഭാവത്തോട തിരുത്തുകയും,ഉപദേശിക്കുകയും ചെയ്യുമായിരുന്നു. ശ്രീ മുഹമ്മദാലി അവര്‍കളുടെ സഹായസഹകരണങ്ങളില്ലാതെ, ഇങ്ങനെ ഒരു പുസ്തകം അസാദ്ധ്യം ആയിരുന്നു എന്നുതന്നെ പറയാം.
ഈ ബുക്കിനു വേണ്ടി കബീര്‍ എത്രമാത്രം സമയവും, സുല്‍ത്താന്‍ ഖബൂസിന്റെ ചരിത്രത്തപ്പറ്റിയുള്ള വായനകള്‍ക്കും സമയം ചിലവിട്ടു??
കബീര്‍ “ 2009 മുതല്‍ എന്റെ ഒട്ടുമികാവാറും ദിവസങ്ങള്‍ രാത്രികള്‍ ഇതിനു വേണ്ടി മാത്രം മാറ്റിവെച്ചിരുന്നു എന്നു പറയാം.ഓഫീസില്‍ പോകുന്ന ദിവസങ്ങളില്‍ പോലും എന്റെ ഇടവേളകള്‍ വായനക്കും എഴുത്തിനുമായിത്തന്നെ ഉപയോഗിച്ചു, 2,3 മണിക്കൂര്‍ ഒരെ ഇപ്പില്‍ ഇരുന്നിട്ടുണ്ട്.
എത്ര വര്‍ഷം ആയി ഒമാനില്‍ ?
കഴിഞ്ഞ മൂന്നു വര്‍ഷമായി ഇവിടെ ഒമാന്‍ ട്രിബ്യൂണില്‍ ജോലിചെയൂന്നു, അതിനു മുന്‍പ് വളരെ ഏറെനാള്‍ യു.എ.യിലും ഖത്തറിലും പത്രപ്രവര്‍ത്തനമേഖലയില്‍ത്തന്നെയാണ് ജോലി ചെയ്തിരുന്നത്.
പത്രപ്രവര്‍ത്തനം തന്നെയായിരുന്നോ ജോലി?
അതെ, ഇതു തന്നെയായിരുന്നു എനിക്ക് ഏറ്റവും പ്രചോദനം നല്‍കിയിരുന്ന മേഖല.എന്നാല്‍ ഇടക്ക് ഒന്നു കളം മാറി ചവിട്ടുന്നതു പോലെ ഇന്‍ഡ്യയിലെ, ചെന്നയില്‍ ചില കംബനികളില്‍ ജോലി ചെയ്തിരുന്നു. എന്നാല്‍ മനസ്സിന്റെ ചാരിതാര്‍ത്യം എന്നും ഈ പത്രപ്രവര്‍ത്തനത്തില്‍ത്തന്നെയായിരുന്നു. ആദ്യം ജോലി തുടങ്ങിയത്, ഏഷ്യാനെറ്റിന്റെ സ്പ്ഷ്യല്‍ വാര്‍ത്താവായനക്കാരനായി ആയിരുന്നു.എന്റെ മാ‍ര്‍ഗ്ഗദര്‍ശിയും ഉപദേഷ്ടാവുമായിരുന്നു ശ്രീ ശശികുമാര്‍ , കാലാവസ്ഥ വാര്‍ത്തകള്‍ വായനക്കായി എന്നെ നിയോഗിച്ചു. ഇന്നത്തപ്പോലെ ഓരൊ മുക്കിനും മൂലക്കും അന്നു റ്റി വി ഒന്നും ഇല്ലായിരുന്നു.അതിനാല്‍ അന്നെന്റെ കൂടെത്താമസിച്ചിരുന്ന എം എം.എ ഹോസ്റ്റലിലെ ഉദ്യോഗാര്‍ത്ഥികള്‍ അന്നത്തെ വാര്‍ത്തകള്‍ക്കായി ഞാന്‍ ജോലികഴിഞ്ഞു വരുന്നതും നോക്കി ഇരിക്കുമായിരുന്നു.ഈയിട്ക്ക് ഞാന്‍ ചെന്നയില്‍ ചെന്നപ്പോള്‍ അവിടെ കാന്റീനില്‍ വരെ ഇന്ന് റ്റി.വി യുണ്ട്.
സുല്‍ത്താന്‍ ഖബൂസിനെ നേരിട്ട് കണ്ടിട്ടുണ്ടോ?
ഇതു വരെയില്ല, എന്നെങ്കിലും അതും സാധിക്കും എന്ന പ്രതീക്ഷ കൈവിട്ടിട്ടില്ല.
ഒരു രാജാവിന്റെക്കുറിച്ച് പുസ്തകം രചിക്കുക എന്നത് അത്ര എളുപ്പം അല്ല, താങ്കളുടെതായ സംഭാവനകള്‍ ഇവിടെ എന്തൊക്കയാണ്?
ആദ്യമായിത്തന്നെ എന്റെ വലിയ ഒരു സ്വപ്നം തന്നെയായിരുന്നു അത്.ഇന്നു ഒരുപക്ഷെ എനിക്കിതുപോലെ ഒരു പുസ്തകം എഴുതിത്തീര്‍ക്കാന്‍ സാധിച്ചു എന്നു വരില്ല. സുല്‍ത്താനെപ്പറ്റിയുള്ള ബുക്കുകളുടെ നിര്‍ത്താതെയുള്ള വായന,അത് അറബി ഭാഷിലാണെങ്കില്‍പ്പോലും സുഹൃത്തുക്കളുടെ സഹായത്തോടെ വായിച്ചു മനസ്സിലാക്കി.കൂടെത്തെന്നെ എന്റെതായ കുറിപ്പുകളും വിവരങ്ങളും ഞാന്‍ ശേഖരിക്കാന്‍ തുടങ്ങി. . സുഹൃത്തുക്കള്‍ പലരും അറബിക് ഭാഷയിലെ ചരിത്രഗ്രന്ധങ്ങള്‍ പലതും വിവര്‍ത്തനം ചെയ്തു തന്നു. എന്റെ ഭാര്യ റിസ്വാന പല വിവരങ്ങളും സ്വരൂപിക്കുന്നതിനും, സൂക്ഷിക്കുന്നതിലും, വിവര്‍ത്തനത്തിലും,പ്രൂഫ് റീഡിംഗ് ചെയ്യുന്നതിലും വളരെ അധികം സഹായിച്ചു.
കബീര്‍ യൂസഫിന്റെ ഇഷ്ടങ്ങള്‍ ?
കാറോടിച്ച്, പ്രകൃതിരമണീയമായ സ്ഥലങ്ങളിലൂടെയുള്ള നീണ്ട യാത്രകള്‍ ഏറെ ഇഷ്ടമാണ്,മസ്കറ്റിലെ യതി, അല്‍ ബുസ്താന്‍ ഹൈറ്റ്സിലൂടെ പ്രത്യേകിച്ചും. വായനയും പുസ്തകങ്ങളിലും ഏറെ താല്പര്യം ഉണ്ട്.അതും വലിയ വലിയ പുസ്തകങ്ങളെക്കാള്‍ , അഗതാ ക്രിസ്റ്റി എന്നിവരുടെ ചെറുകഥകളും , നോവലുകളും മറ്റും വളരെ ഇഷ്ടമാണ്‍. നീന്തല്‍ ഒരു ഹോബിയല്ല, വെറും താത്പര്യം മാത്രമാണ്.i
താങ്കള്‍ എഴുതിയ ഈ പുസ്തകം ,സുല്‍ത്താന്‍ ഖബൂസിനു കൊടുക്കാന്‍ സാധിച്ചുവൊ?
സുല്‍ത്താനു മാത്രം അല്ല, ദിവാന്‍ റോയല്‍ കോര്‍ട്ടിലും, ദിവാനിയത്ത് ഓഫ്ഫീസുകളില്‍ മുഴുവനായും തന്നെ കൊടുത്തു കഴിഞ്ഞു.
ഗള്‍ഫാര്‍ കംബനി സ്പോണ്‍സര്‍ ?
ബുക്കിന്റെ സാങ്കേതിക കാര്യങ്ങളും,പ്രസിദ്ധീകരണത്തിലും മറ്റും ധാരാളം സഹായവും,സഹകരണവും Dr.പി മുഹമ്മദാലി സാഹിബ് തന്നിരുന്നു.അതിനുപരിയായി ‘ഒരു നല്ല ശമരിയക്കാരനായി’ എന്നും ഈ ബുക്കിന്റെ തുടക്കും മുതല്‍ അദ്ദേഹം എന്റെ കൂടെത്തന്നെ ഉണ്ടായിരുന്നു എന്നത് ഒരു വലിയ അനുഗ്രഹമായിത്തന്നെ ഞാന്‍ കാണുന്നു.2009 ഡിസംബറില്‍ ഞാന്‍ അദ്ദേഹത്തെ ആദ്യമായി കാണാന്‍ പോകുമ്പോള്‍ അദ്ദേഹം ഇത്രമാത്രം എന്നോടു തീര്‍ത്തു പറഞ്ഞിരുന്നു,’ഒമാന്‍ സമൂഹത്തിനു വേണ്ടി,കാതലായ എന്തെങ്കിലും തിരികെക്കൊടുക്കാന്‍ നമുക്കു കിട്ടിയ ഈ അവസരം പാഴാക്കരുത് “.ഈ ബുക്കിന്റെ സ്പോണ്‍സര്‍ ആകുന്നതില്‍ അദ്ദേഹം ഏറ്റവും അഭിമാനിക്കുന്നു എന്നു പറഞ്ഞു.അദ്ദേഹത്തിന് ഈ രാജ്യത്തോടും രാജാവിനോടും ഉള്ള കൂറും, സമഗ്രധയും ,രാജ്യത്തിന്റെ ഉന്നമനത്തിനായി അദ്ദേഹത്തിന്റെ കംബനി ചെയുന്ന വലിയ ചെറിയ കാര്യങ്ങളില്‍ നിന്നു പോലും വളരെ വ്യക്തമാണ്. യാതൊരു വിധത്തിലുല്ല സാബത്തിക ബാദ്ധ്യതകളോ, പരസ്യങ്ങളോ ഒന്നും തന്നെയില്ലാതെ, സൌജന്യമായിത്തെന്നെ എല്ലാവര്‍ക്കും ,ഈ ബുക്ക് എത്തിച്ചു കൊടുക്കപ്പെടണം എന്ന് ആദ്യം തന്നെ അദ്ദേഹം ആവശ്യപ്പെട്ടു.
ഈ ബുക്കിനെപ്പറ്റി പ്രത്യേകമായി എന്തെങ്കിലും എടുത്തു പറയാന്‍ ഉണ്ടോ?
ഈ ബുക്ക് നിങ്ങള്‍ കാണുബോള്‍ ,വായിക്കുബോള്‍ ,ഇതില്‍ സുല്‍ത്താന്‍ ഖബൂസിന്റെപ്പറ്റിയുള്ള എല്ലാ വിവരങ്ങളും,ഒന്നുംതന്നെ വിട്ടുപോകാതെ,ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നു മനസ്സിലാക്കാന്‍ സാധിക്കും.
ഇതിനു മുന്‍പ് കബീര്‍ ഇത്തരത്തിലുള്ള ആത്മകഥാ പരിവേഷമുള്ള പുസ്തകങ്ങള്‍ എഴുതിട്ടുണ്ടോ?
ഉണ്ട്, എം,എ യൂസഫ് അലിയെക്കുറിച്ചും, ഇന്നത്തെ യു. എ. യി സുല്‍ത്താന്റെ പിതാവായ ഹിസ് ഹൈനെസ്സ് ഷെയ്ക്ക് സായിദ് ബിന്‍ സുല്‍ത്തന്‍ അല്‍ നഹ്യാന്‍ ,എന്നിവരെപ്പറ്റി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.എന്നാല്‍ അതൊന്നും പ്രസിദ്ധീകരിക്കാനൊ,പ്രചാരത്തില്‍ കൊണ്ടുവാരാനൊ സാധിച്ചിട്ടില്ല. ഷെയ്ക്ക് അല്‍ നഹ്യാനെപ്പറ്റിയുള്ള പുസ്തകം ഏഷ്യാനെറ്റില്‍ ,യു.എ.യി യുടെ വാര്‍ഷികാഘോഷങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നു.അച്ചടിമഷിയില്‍ ആദ്യം എന്റെ പേരിനൊപ്പം പ്രസിദ്ധീകരിച്ച ആദ്യത്തെ ബുക്ക് ഇതു തന്നെയാണെന്നു പറയാം.ഇതിന്റെ കൂടെ എന്റെ കടപ്പാടും ആദരവും ,അല്‍ റഹാബിയുടെ,ഒമാന്‍ പ്രസ്സ് എസ്റ്റാബ്ലിഷ്മെന്റ് പബ്ലീക്കേഷന്‍ ശ്രീ. അബ്ദുള്ള ബിന്‍ നാസറിനോടും,ഗള്‍ഫാര്‍ ശ്രീ.ഡോകടര്‍ മുഹമ്മദ് അലിയോടു, ബൂക്ക് സ്വീകരിച്ച ഇന്‍ഡ്യന്‍ അംബാസിഡര്‍ ശ്രീ.അനില്‍ വാദ്വാ എന്നിവരോടുള്ള ആദരവും , സഹായ സഹകരണങ്ങള്‍ക്കും ഉള്ള നന്ദി രേഖപ്പെടുത്തുന്നു.