എന്നും എവിടെയു ശക്തിയുടെയും ധൈര്യത്തിന്റെയും ദയയുടെയും പ്രതീകം.കഥകളിലും ഇതിഹാസങ്ങളിലും പുരാണങ്ങളിലും നിറഞ്ഞു നില്‍ക്കുന്ന,അമ്മ, സഹോദരി,മകൾ എന്നിങ്ങനെ പലതരം വീവിധ ശക്തിസ്ത്രോതസ്സുകളായി നിറഞ്ഞ സത്രീത്വം.എങ്കിലും എന്നും എവിടെയും മുൻ നിരയിൽ സ്ഥാനം നിരസിക്കപ്പെടുന്ന സ്ത്രീത്വം.ഒരു മൽ‌പ്പിടുത്തത്തിലൂടെയൊ,മത്സരത്തിലൂടെയോ മാത്രം അംഗീകരിക്കപ്പെടുന്ന, സ്ഥാനമാനങ്ങൾ. കാലാകാലങ്ങളായി നടന്നു വന്നുകൊണ്ടിരിക്കുന്ന ഈ രീതികൾക്ക് ഇന്നു ഒരു ചലനം പോയിട്ട്, തലനാരിഴപോലും കോട്ടം തട്ടിയിട്ടില്ല. സ്ത്രീസംവരണം എന്ന നിയമത്തിനു സ്ത്രീ തന്നെ തടയിടുന്നു!!!അവസരവാദികൾ അല്ലെങ്കിൽ പഴയ ചിന്താഗതിക്കാർ എന്നൊക്കെ വിശേഷിപ്പിക്കാറുണ്ടെങ്കിലും,ഇന്നും സ്ഥാനം പഴയതുതന്നെ.നരനു തുണയായി നരനിൽ നിന്ന് എടുക്കപ്പെട്ടവളും ബലഹീനപാത്രവും ആണ് നാരീ എങ്കിൽ അവളെ സംരക്ഷിക്കാനുള്ള ചുമതലയും നരനുണ്ട് എന്ന് ബൈബിൽ പറയുന്നു.കുടുംബത്തിലും സമൂഹത്തിലും സ്ത്രീയുടെ പ്രാധാന്യം കുറയാൻ ഇടയാക്കുന്നതാണ് പല അവസ്ഥകളും കാരണങ്ങളും സൃഷ്ടിക്കപ്പെട്ടു. അതേ സമയം സ്ത്രീകL പൌരോഹിത്യം വഹിച്ച ഇടങ്ങളിലും സ്ത്രീക്ക് മാന്യത കല്പിക്കപ്പെട്ടിരുന്നു.പിതാവിനൊപ്പം മാതാവിനും അനുഗ്രഹം കൊടുക്കണമെന്ന് വിശുദ്ധഗൃന്ധങ്ങളില്‍ പറയുന്നുണ്ട്.എന്തുകൊണ്ട് സ്ത്രീ വേദനയോടെ പ്രസവിക്കണം തുടങ്ങി പല ചോദ്യങ്ങള്‍ക്കും ഇന്നും നാം മറുപടി തേടുന്നു .
അമ്മച്ചിയുടെ അന്നത്തെ ചിന്താശകലങ്ങൾ ……..
ഞങ്ങളുടെ കാലത്ത് എന്തായിരുന്നു വീട്ടിലെ കഥകള് .അപ്പച്ചനും മറ്റും വന്നാല്‍ പുറത്തു തിണ്ണയിലിരിക്കുന്ന മൊന്തയിലെ വെള്ളം കൊണ്ട് പടിയില്‍ നിന്നു കാലുകഴുകുന്ന ശബ്ദം കേള്‍ക്കുമ്പോള്‍ത്തന്നെ ഊണുമുറിയില്‍ കഞ്ഞി വിളംബിയിരിക്കും.അപ്പച്ചന്റെ കഞ്ഞികുടി കഴിയുന്നിടം വരെ ഊണുമുറിയുടെ പടിയില്‍ നില്‍ക്കുന്ന അമ്മച്ചി.നാളത്തെക്കുള്ള വിശേഷങ്ങളൊ മറ്റോ പറഞ്ഞാല്‍ കേള്‍ക്കാം എന്നു മാത്രം.വീട്ടിലുള്ള പച്ചക്കറികളും മറ്റും കൊണ്ടുണ്ടാക്കുന്ന കറികളും, ചന്തയില്‍ നിന്നു വാങ്ങിപ്പിക്കുന്ന മീന്‍ വാളമ്പുളിയിട്ട കറികളും,മറ്റും അമ്മച്ചിയുടെ തന്നെ തീരുമാനങ്ങള്‍ .പിന്നെ പറമ്പിലും പാടത്തും പണിയെടുക്കുന്ന നൂറോളം ജോലിക്കാര്‍ക്ക് കഞ്ഞിയും പുഴുക്കും കൊടുത്തു വിടാനുള്ള തത്രപ്പാടുകള്‍ .ഇതിനിടെ അപ്പച്ചനു വേണ്ടി നാളെ വക്കിലാപ്പീസില്‍ ഇടാനുള്ള വേഷങ്ങളെല്ലാം നനച്ചു കഞ്ഞിമുക്കി തേച്ച് അലമാരിയില്‍ വെച്ചിരിക്കണം.മുറി അടിച്ചുവാരാനും,മുറ്റം വൃത്തിയാക്കാനും മറ്റും ആള്‍ക്കാര്‍ ഉണ്ട്. എന്നിരുന്നാലും ഇതിനെല്ലാംതന്നെ ഒരു മേല്‍നൊട്ടം വേണംതാനും.പാടത്തുനിന്നും തിരിച്ചുവരുന്ന പാത്രങ്ങളും മറ്റും തന്നെ തിരികെവെച്ച് നാളത്തെക്കുള്ള കറികളും മറ്റും തീരുമാനിക്കണം,രാവിലത്തെ ആഹാരം മുതല്‍ 4 നേരം. മിക്സിയില്ലാത്ത,വാഷിമെഷിനില്ലാത്ത, വാഷിംസൊപ്പും,പ്രാസ്റ്റിക്ക്കവറുകളും ഒന്നും തന്നെയില്ലാത്ത കാലം.
അന്നും ജീവിതം ഉണ്ടായിരുന്നു, ഭാര്യയും ഭര്‍ത്താവും കുട്ടികളും,ജോലിയും കാറും വണ്ടിയും ,ഇന്നത്തെ എസ്സ് എം എസ്സ് കൾച്ചർ ഇല്ലാത്തെ,മറ്റെല്ലാവിധ വാര്‍ത്താവിനിമയം, ഗതാഗതം എല്ലാംതന്നെ ഉണ്ടായിരുന്നു. ഒന്നിനും ഇത്ര ധൃതഗതി ഉണ്ടായിരുന്നില്ല. ജീവിതത്തിൽ എല്ലാ നേടാൻ യുദ്ധം ചെയ്യാൻ ഇന്നത്തെ സ്ത്രീകൾ പഠിച്ചു.അന്നു നമ്മൾ സഹിച്ചും ക്ഷമിച്ചും ‘ഇതുമാത്രം’ ജീവിതം എന്നു കരുതി മിണ്ടാതെയിരുന്നു. ഇന്ന് മറിച്ച് ചിന്തിക്കുന്ന ഒരു കാലം വന്നു. അപകർഷാബോധം എന്നു പറഞ്ഞു കൂടാ, മറിച്ച് മനസ്സിന്റെ ധൈര്യം.സ്ത്രീ അബലയല്ല,ശാസ്ത്രീയപഠനങ്ങൾ ഏറെ തെളിയിച്ചു കഴിഞ്ഞു, രസ്തന്ത്രത്തിലും,ഹോർമോൺ ഘടനകളിലും മറ്റും പുരുഷനെക്കാൾ രണ്ടുപടി മുന്നിലാണ് സ്ത്രീയുടെ രൂപകല്‍പ്പന.എന്നാൽ അവളുടെ കണ്ണുകളിലേയ്ക്ക് ഒന്നു സൂക്ഷിച്ചു നോക്കൂ, എന്തോ ചിലത് വീണ്ടും ആഗ്രഹിക്കുന്നുണ്ടെന്ന് അവ നിങ്ങളോട് പറഞ്ഞേക്കാം.സ്ത്രീകൾ പൊതുവേ അങ്ങനെയാണ്. മനസിലുളളതൊന്നും അപ്പടി പുറത്തു പറയാറില്ല. എന്നാൽ ഈ തത്വങ്ങളെ ക്ഷമയെ മുതലെടുക്കുന്ന ഒരു കാലം ആണിന്ന്.
ചേച്ചിയുടെ ഇന്നത്തെ മനസ്സുകൾ …….
രാവിലെ പരാപരാ വെളുക്കുമ്പോൾ തുടങ്ങുന്ന ദിവസം,ഒരു കാപ്പിയുടെയോ ചായയുടെയോ ബലത്തിൽ തകൃതിയാ നടക്കുന്നു. കുട്ടികൾക്കുള്ള ഭക്ഷണം,രാവിലത്തെ പ്രാതൽ/ ബ്രേക്ഫാസ്റ്റ് കൊടുത്തു എന്നു വരുത്തുന്ന ‘ഒരു കഷണം റൊട്ടിയും പാലും‘.ഒരു സാൻഡ് വിച്ച് അല്ലെങ്കിൽ ഒരു ചപ്പാത്തിയിൽ ജാം പുരട്ടി വച്ച് ഉച്ചഭക്ഷണം കുട്ടികൾക്ക്.ഉച്ചെക്ക് ആരും കഴിക്കാനില്ലാത്തതിനാൽ അങ്ങനെ ഒന്നിനുവേണ്ടിയുള്ള തത്രൊപ്പാടുകൾ വേണ്ട.കുട്ടികൾ രാവിലെ6 10ആകുമ്പോൾ സ്കൂൾ ബസ്സിൽ പോയിക്കഴിഞ്ഞാൽ വീടൊന്ന് ഒതുക്കിപ്പെറുക്കി,ഭർത്താവിനും ഈ റൊട്ടിയും കൂടെ ഒരു മുട്ട ആംപ്ലേറ്റും,ബോണസായി കൊടുത്ത്,രണ്ടു പേരും7.30 നു തന്നെ വീട്ടിൽ നിന്ന് ഇറങ്ങുന്നു.ഒരു ദിവസം മുഴുവൻ ഉള്ള ജോലിയും,ഫയലുകളും സത്ബുദ്ധിയെ തകർക്കുന്നവയാണ്.ഇതിനിടയിൽ ഓഫ്ഫീസ് പൊളിറ്റിക്സ് ,ബോസിനെയും,ഡിപ്പാർട്ട്ന്റ് തലവനെയും/തലവത്തിയുംടെയും കയ്യും കാലും പിടിച്ചാൽ മാത്രം കിട്ടുന്ന ആനുകൂല്യങ്ങളും,ശമ്പളവർദ്ധനകളും മറ്റും.ആരുടെയെങ്കിലും ദാക്ഷ്യണ്യത്തിൽ ,ബർത്ത്ഡെ എന്നോ,പ്രസവം എന്നതിന്റെ പേരിൽ കിട്ടുന്ന എന്തെലിലും ഉച്ചഭക്ഷണം. ഇതിനിടെ ഉച്ചക്ക് 2 മണിയാകുമ്പോ വീട്ടൽ വിളിക്കും അനുവും,ജിനുവും വീട്ടിൽ എത്തിയോ എന്നറിയാൻ ‍!!ഫ്ളാറ്റിലേക്ക് തനിയെ വന്നു കയറുന്ന കുട്ടികളെക്കുറിച്ചോർത്ത് ഒരു സമാധാനവും ഇല്ല, ഈയിടെയായി!!! തനിയ ഫ്ലാറ്റിൽ ആയിരുന്ന ഒരു സ്തീയെ ഉപദ്രവിക്കുകയും വീട്ടിലുണ്ടായിരുന്ന സ്വർണ്ണവും പണവും മൊഷ്ടിച്ച് രക്ഷപെട്ടു ഒരു അന്യനാട്ടുകാരൻ എന്നു പറയുന്നു. മറ്റൊരു സ്ത്രീയെ പിച്ചാത്തിക്കു കുത്തിയിട്ട്, അവർ മരിക്കുകയും ചെയ്തു.ഫ്രിഡ്ജിൽ ഇന്നലെ വാങ്ങിവെച്ചിരിക്കുന്ന മട്ടന്‍ കറിയും പൊറോട്ടയും ചൂടാക്കി വെക്കാൻ അനുവിനോടു വിളിച്ചു പറഞ്ഞു,കൂടെ ഒരു താക്കീതും,“വഴക്കൊന്നും വേണ്ട,കഴിച്ചു കഴിഞ്ഞ്,ഹോംവർക്ക് ചെയ്തു തുടങ്ങുക,അപ്പോഴേക്കും അമ്മയെത്തും!കേട്ടോ“! ഉച്ചക്കു തീർക്കാനുള്ള ആഴ്ച്ചയിലെ റിപ്പോർട്ട് തയ്യാറാക്കിത്തുടങ്ങി,മൂന്നം ആഴ്ചയിൽ അവതരിപ്പിക്കേണ്ടവയാണിത്. മൂന്നുമണിക്ക് കാർഡ് പഞ്ച് ചെയ്ത് ഇറങ്ങി.വീട്ടിൽ ചെന്നിട്ടു വേണം രാത്രി ഭക്ഷണം,കുട്ടികളുടെ ഹോംവർക്ക്,നാളത്തേക്കുള്ള കുട്ടികളുടെ യൂണിഫോം,റ്റിഫിന്‍ .ഇതിനിടയിൽ വൈകിട്ട് വീട്ടിലേക്കൊന്നു വിളിക്കണം,സുഖമില്ലാതെ ഇരിക്കുന്ന ഡാഡിയോടൊരു കുശലം.വേലക്കാരുടെ ദാക്ഷ്യണ്യത്തില്‍ ജീവിക്കുന്ന അപ്പനു കൊടുക്കാനുള്ള എന്റെ വാചകക്കസര്‍ത്തു മാത്രമാണ് പരിരക്ഷ.ബന്ധങ്ങളെല്ലാം ഇന്ന് ഇന്റെര്‍നെറ്റിന്റെ ദാക്ഷ്യണ്യത്തില്ൽ ജെന്നി.കോം, ഫയിസ് ബുക്ക് ,ഓർക്കുട്ട് എന്നിവക്ക് അടിയറവെച്ചു.ആഹാരം കഴിക്കാനായി ഒരു മേശക്കു ചുറ്റും എത്തുന്ന ഞങ്ങൾ അന്നത്തെ ഒരു ദിവസം പങ്കുവെക്കുന്നു.വീണ്ടും മറ്റൊരു യാന്ത്രികമായ ദിനത്തിനെ, അലാറത്തിൽ അലറിച്ചയോടു കൂടി തുടങ്ങാൻ !വര്‍ഷത്തിലൊരിക്കൽ അല്ലെങ്കിൽ രണ്ടുവര്‍ഷത്തിലൊരിക്കൽ എത്തുന്ന അവധിക്കാലം. ബന്ധങ്ങൾ വീ‍ണ്ടും സമയത്തിന്റെയും ഈ അവധിക്കാലത്തിന്റെ സമയപരിധിയിൽ നഷ്ടങ്ങളായി മുറിഞ്ഞു വീഴുന്നു.
ഇന്നത്തെ അമ്മമാരുടെ മനസ്സുകൾ …………
ജീവിതത്തിന്റെ സകലശക്തിയും മനസ്സും,ഊര്‍ജ്ജവും നല്‍കി വളർത്തി വലുതാക്കുന്ന മക്കൾ . ജീവിതത്തിന്റെ മേച്ചിൽപ്പുറങ്ങൾ തേടി അവർ മറുനാടുകളിൽ ചേക്കേറുന്നു. വീണ്ടും ഉത്തരവാദിത്വങ്ങൾ തീരാത്ത അപ്പനും അമ്മയും കാത്തിരിപ്പിന്റെയും സംരക്ഷകരുടെയും മേലാടകൾ ഏടുത്തണിയുന്നു മക്കള്‍ക്കായി.പുതിയ ജോലിയുടെയും,ഒറ്റക്ക് ജീവിക്കുന്നതിന്റെയും ‘അഡ്ജെസ്റ്റ്മെന്റു’ കളുടെ ഇടയിൽ എത്തുന്നു നീണ്ട നീണ്ട ഫോണ്‍കോളുകൾ .അവക്കെല്ലാം ആശ്വാസവാക്കുകളും സമാധാനങ്ങളും ,സ്വാന്തങ്ങളും ധൈര്യവും ചേര്‍ന്നൊഴുകി. ആഴ്ചകൾ തോറും എത്തുന്ന ഇമെയിലുംകളും ഫോണ്‍കോളുകളും മകന്‍ ജീവിതം വളർച്ചകളുടെ പടവുകള്‍ കയറുന്നതു കണ്ടു സമാധാനിക്കാന്‍ തുടങ്ങി.വെസ്റ്റേണ്‍ യൂണിയന്‍ കൌണ്ടറിലെ തോമസ്സ്, സ്ഥിരമായി ചിരിക്കാന്‍ തുടങ്ങി, ആ സര്‍ എത്തിയോ ! ആന്റിയില്ലെ ഇന്ന്? ങ്ങാ……അവക്കിന്നു നല്ല് വാതത്തിന്റെ വേദന!മാസങ്ങള്‍ കടന്നു പോയി.ആദ്യത്തെ അവധിക്കു മകന്‍ വരുന്നു എന്നു വിവരം എത്തി. കൊച്ചിയിലേക്ക് റ്റാക്സിയില്‍ നേരെത്തെ തന്നെ പുറപ്പെട്ടു.രാവിലെ കോട്ടയത്തെ തിരക്കില്‍ താമസിച്ചു പോയെങ്കിലോ എന്നു കരുതി.ആകാംഷകള്‍ നിറഞ്ഞ എയര്‍പ്പോര്‍ട്ടിന്റെ വരാന്തയില്‍ നിന്നു ഞങ്ങള്‍ !വേഷത്തിലും ഭാവത്തിലും നടത്തയിലും ആകപ്പാടെയുള്ള മകന്റെ വ്യത്യാസത്തില്‍ ഞങ്ങള്‍ സന്തോഷിച്ചു.പെട്ടിയും ബാഗും നിറയെ സമ്മാനങ്ങളും മറ്റുമായി എത്തിയപ്പോള്‍ വര്‍ഷങ്ങളുടെ കിതപ്പും വിയര്‍പ്പും കഷ്ടപ്പാടുകളും എവിടെയോ മറഞ്ഞു. ദിവസങ്ങള്‍ക്കുള്ളില്‍ കല്യാണാലോചനകളുടെ വേലിയേറ്റത്തില്‍ നല്ലൊരു കുട്ടിയെത്തെന്നെ തിരഞ്ഞെടുത്തു എന്നു ബോദ്ധ്യപ്പെട്ടപ്പോള്‍ എടുപിടി എന്നു കല്ല്യാണവും നടത്തി.പ്രതീക്ഷക്ക് വിപരീതമായ പെരുമാറ്റങ്ങളും അന്യരോടുപോലും ചെയ്യാത്ത സംസാരങ്ങളും പെരുമാറ്റങ്ങളും നിത്യസംഭവം ആയി. ഒരു വിസിറ്റ് വിസയുടെ ധൈര്യത്തില്‍ മരുമകള്‍ കടല്‍ കടന്നു. സ്നേഹങ്ങളും സ്നേഹപ്രകടനങ്ങളുടെ ഫോണ്‍കൊളുകളും ഏറെക്കുറെ ഇല്ലാതെയായി.തോമസിന്റെ വെസ്റ്റേണ്‍ യൂണിയന്റെ ഓഫ്ഫീസ്,ബസ്സ് യാത്രകള്‍ക്കിടയിലെ വെറും ഒരു ബോര്‍ഡ് മാത്രം ആയി മാറി, തോമസിന്റെ ചിരിയും കുശലവും കുറഞ്ഞു. പോസ്റ്റാഫീസിലെ പെന്‍ഷന്‍ കൌണ്ടറുകള്‍ കൂടുതല്‍ പരിചിതമായി. പ്രതീക്ഷകളുടെ കണ്ണുനീരില്‍ വാതത്തിന്റെ ശക്തിലും വേദനയും ഒലിച്ചിറങ്ങി.
ഇല്ലാതാവുന്ന സ്ത്രീ എന്ന പദം……….
ഏതുകാലത്തും ഏതു കാലഘട്ടത്തിലും, സംയമനവും ക്ഷമയും മാത്രം കൈമുതലായ ജീവിതങ്ങള്‍ .കണ്ണുനീരില്‍ ചാലിച്ച്, പ്രാര്‍ത്ഥനയാലും സ്നേഹത്തിലും മാത്രം നിറക്കുന്ന ബന്ധങ്ങളും എന്നും നിലനിര്‍ത്തിപ്പോന്നു. സ്വാര്‍ത്ഥതാത്പര്യങ്ങള്‍ക്കുവേണ്ടിയുള്ള വേര്‍പെടുത്തലുകളില്‍പ്പോലും സ്നേഹം മാത്രമാണ്. സ്വാര്‍ത്ഥയില്‍ ചാലിച്ച പെരുമാറ്റങ്ങളില്‍പ്പോലും സ്വന്തം മനസ്സിന്റെ വിഭാന്തിയില്‍ നിന്നുടലെടുത്ത നീക്കങ്ങള്‍മാത്രം. എവിടെയും അബല എന്നു മുദ്രകുത്തപ്പെടുമ്പോഴും ക്ഷമയോടെ സഹിക്കണം എന്നു പണ്ട് പറഞ്ഞു പഠിപ്പിച്ച സ്വന്തം അച്ഛനമ്മമാര്‍ . ജീവിതം മുഴുവന്‍ ക്ഷമിച്ചു സഹിച്ചും ജീവിച്ചിട്ടും, മറ്റുള്ളവരുടെ ജീവിതത്തിനു ചവിട്ടുപടിയാവുമ്പോഴും നന്ദിയും കടപ്പാടും പ്രതീക്ഷിക്കാവാത്ത നിസ്സഹായത. ഇതാണ് സ്ത്രീ എന്ന പദത്തിനെന്തര്‍ത്ഥവും, ചോദ്യത്തിനുത്തരവും! 4 PM News Paper ,Bahrain