4 PM - 6  0cto
“ന സ്ത്രീ സ്വാതന്ത്ര്യ മര്ഹതതി ” , ഇതൊരു ‘ഒരു സ്ത്രീയും സ്വാതന്ത്ര്യം അര്ഹിുക്കുന്നില്ല’ എന്ന അര്ത്ഥെമാണ് ഞാൻ മനസ്സിലാക്കിയത്. സ്ത്രീക്ക് സ്വാതന്ത്ര്യം ‘അരുത്’ എന്ന അര്ത്ഥ ത്തിലായിരിക്കില്ല കവി പറഞ്ഞത്. പുരുഷ മേധാവിത്വമുള്ള Feudalist വ്യവസ്ഥിതിയിൽ സ്ത്രീ-സ്വാതന്ത്ര്യം അപ്രാപ്യം എന്നായിരിക്കാം വിവക്ഷ. പരോക്ഷമായി, കവിയുടെ ഒരു പ്രതിഷേധ സ്വരവും ആയിരിക്കാം അത് towards men dominated community. അതുകൊണ്ട് അതിനെ ഒരു negative approach ആയി എടുക്കേണ്ട. പുരോഗമന ആശയക്കാരായ എല്ലാവരും സ്ത്രീക്ക് തുല്യത നല്കിണമെന്ന് തന്നെയാണ് വാദിക്കുക. മതതീവ്രവാദികളും, യാഥാസ്ഥിതിക ചിന്ത ഗതിക്കാരും മാത്രമേ മറിച്ച് ചിന്തിക്കൂ.കവിയായതു കൊണ്ടും,കവിത എഴുതുന്നതു കൊണ്ടും ,ഭാഷ മനസ്സിലാവുന്നതുകൊണ്ടും,പറയുന്നതും എഴുതുന്നതും എല്ലാം ശരിയാണെന്നും, മഹത്വചനങ്ങൾ ആകെണം എന്നില്ല. അവരുടേതായ ആശയങ്ങളും ഭാഷയിലൂടെ പ്രകടിപ്പിക്കാൻ കഴിവുള്ളവർ . നമ്മുടെ ചിന്തയും ആശയവും ആയി അവരുടെ ചിന്തകളും അഭിപ്രായങ്ങളും ചേര്ന്നു പോകണം എന്നില്ല.
ഒരു വനിതാ ദിവനം കൂടി കടന്ന് പോയി.അത് കൊണ്ട് ഏതെങ്കിലും ഒരു സ്ത്രീക്ക് ഗുണകരമായി എന്തെങ്കിലും ഉണ്ടായോ എന്ന് സംശയമാണ്. എന്ദിനും വിപരീത വശം കാണുന്നവരാണ് ഒരുവിഭാഗം മലയാളികൾ , അരുന്ധതി റോയ് യും മാധവിക്കുട്ടിയും ഒക്കെ ഇതിന് ഇരയായി എന്ന് മാത്രം. ഇന്ന് ലോകത്തിന്റെ എല്ലാ മേഖലകളിലും, സ്ത്രീകളുടെ,അതായതു,നമ്മുടെ സാന്നിധ്യം എത്തിയിട്ട് വളരെ നാളുകളായി, എന്നിട്ടും സമൂഹം, മൂന്നാംകണ്ണിലൂടെയാണ് ഇന്നും സ്ത്രീയെ നോക്കിക്കാണുന്നത്. സ്ത്രീകളുടെ അവകാശ സംരക്ഷണത്തിന്റെയും, അവസരസമത്വത്തിന്റെയും ഭാഗമായിട്ടാണ്, ഐക്യരാഷ്ട്രസഭ 1977 ൽ , മാര്ച്ച് 8 “ലോക വനിതാ ദിനം“ ആയി ആചരിക്കാന്‍ തീരുമാനിച്ചത്.
ലോകത്തിന്റെ വളര്ച്ചറക്കൊപ്പം ‘സ്ത്രീ’ ഇന്ന് അബലയല്ലല്ലോ? ശരിയാണ് ,ബലഹീനയല്ല, എന്നിരുന്നാലും, അവശ്യമായ വിദ്യാഭ്യാസവും, നാവിനു ശബ്ദിക്കാനുള്ള ധൈര്യവും,സ്വാതന്ത്ര്യവും നല്‍‍കി, സ്വയം പര്യാപ്തത നല്കാനനുള്ളൊരു സാഹചര്യം, നാം ഓരോരുത്തരായും, സമൂഹമായും ചെയ്തു കൊടുക്കാൻ ബാധ്യസ്ഥരല്ലെ? അമ്മയായും സഹോദരിയായും ഭാര്യയായും മകളായും സമൂഹത്തിൽ നിറയുന്നവള്ക്ക്െ നാം എന്നും നല്‍‍കുന്നത് കണ്ണുനീര്‍ മത്രമാണ്. കച്ചവടക്കണ്ണുകൊണ്ട്,ഒരു വില്പ്പിനച്ചരക്കായി,മാറ്റപ്പെടുമ്പോഴും, സാഹചര്യങ്ങള്ക്കു മുന്പിില്കീിഴടങ്ങിക്കൊടുക്കപ്പെടാൻ പലപ്പോഴും നിര്ബ്ന്ധിതയായിത്തീരുന്നു. 100% സാക്ഷരതയിൽ അഭിമാനിക്കുന്ന അഭ്യസ്തവിദ്യരായ കേരളീയരായ നമ്മുടെ മനസ്സുപമാറേണ്ടതല്ലെ? ഉത്തരേന്ത്യയിലും ബീഹാറിലും, കഷ്ടപ്പെടുകയും നരകതുല്യമായ യാതനകള്‍ അനുഭവിക്കുകയും ചെയ്യുന്നവരെ‍ വെച്ചു നോക്കുമ്പോൾ , താരതമ്യേന കുറവാണെങ്കിലും, കേരളത്തിലും എത്രയോ ഉദാഹരണങ്ങളുണ്ട്.
അരുന്ധതി റോയിയെപ്പോലുള്ളവർ കേരളത്തിനപമാനമാണെന്നും,അവരുടെ നല്ല ചിന്താഗതിയെ മനസ്സിലാക്കന്‍ ശ്രമിക്കാത്ത‍, മാധവിക്കുട്ടിക്കു നേരെ അസഭ്യഭാഷാ വര്ഷംറ നടത്തുകയും ചെയ്യുന്ന സ്ത്രീകൾ‍ പല നേതൃത്വസ്ഥാനങ്ങളിലും അപമാനിക്കപ്പെടുന്നു.അസൂയാലുക്കളെന്നും പരദൂഷണക്കാരികളെന്നും മുദ്രകുത്തപ്പെട്ട , പഴയ എല്ലാ ചിന്താഗതിയും മാറ്റിവെച്ച്, മാതൃഭാവത്തിന്റെ ഉയര്ച്ചഅയെപ്പറ്റി, അതിനു വേണ്ടിയുള്ള ഒരു കരുതൽ നമ്മുടെ മനസ്സു്കളിൽ ഉണ്ടാവട്ടെ. ഈ വനിതാ ദിനത്തിൽ,ബഹുമാനത്തിന്റെ, ആദരവിന്റെ, ഒരു കൈക്കുമ്പിളെങ്കിലും നമുക്കു ഇവര്ക്കാ യി നല്കാംം. എത്ര വനിതാ ദിനങ്ങൾ കഴിഞ്ഞാലും ,100 % അഭ്യസ്തവിദ്യരായ നമ്മൾ കേരളീയരുടെ മനസ്സ് മാറുമോ ? സ്കൂൾറ്റീച്ചർ ആത്മഹത്യ ചെയ്യുന്നും, മാനസിക പീഡനം സഹിക്കാൻ കഴിയാതെ,പക്ഷെ അതൊരു പ്രേമം ‘ സിനിമാകഥയിലേക്ക് തിരിച്ചു വിടുന്നു. മോഷണ ശ്രമത്തിന്റെ ഭാഗമാണ് എന്ന് സ്തീരീകരിച്ചു, എന്നാൽ കൂടെ ഒരു കന്യാസ്ത്രീയും കൊല്ലപ്പെട്ടു. സ്ത്രീ പരാതി നല്കിനയില്ല . സെന്സെടുക്കാൻ ചെന്ന അദ്ധ്യാപികയുടെ മുൻപിൽ പൂര്ണ്ണേ നഗ്നനായി പ്രത്യക്ഷപ്പെട്ട വീട്ടുകാരൻ ! ഇങ്ങനെ എന്തെല്ലാം സംഭവങ്ങൾ ,എന്നും സംഭവിക്കുന്നു. സ്ത്രീ മാത്രമല്ല, 5 വയസ്സുമാത്രമുള്ള പെൺകുട്ടികളുടെ നേരെയും കരാളഹസ്തങ്ങൾ ഇന്ന് നീണ്ടു ചെല്ലുന്നുണ്ട്. സ്ത്രീ വില്പനച്ചരക്ക് എന്നുള്ള ചിന്താഗതി മാറ്റിവച്ച് മാതൃത്വത്തിന്റെ ഔന്നത്വതെപ്പറ്റിയുള്ള കരുതൽ നമ്മുടെ സമുഹത്തിന് ഉണ്ടാകട്ടെ എന്ന് പ്രതീക്ഷിക്കാം.
എല്ലാ സ്ത്രീകളും ഒരുപോലെ എന്ന വാതം എനിക്കുമില്ല ഏകദേശം എല്ലാവരും എന്നേ ഉദ്ദേശിച്ചുള്ളൂ അത് സമ്മതിച്ചേ പറ്റൂ . പിന്നെ സ്ത്രീയിലും പുരുഷന്മാ രിലും ഒക്കെയുണ്ട് പല തരത്തിലുള്ളവര്‍ . അത് മാറ്റിയെടുക്കാന്‍ നമുക്കോ സമൂഹത്തിനോ കഴിയുന്നതല്ല അവര്‍ സ്വയം നേരെയാവേണ്ടവര്‍ ആണ് അതിനു വേണ്ടി നമുക്ക് പ്രാഥിക്കാം.ഒരു സംവാദത്തിനു വേണ്ടി അല്ലാതെ,കുറച്ചു വക്കുകൾ മാത്രം പറയട്ടെ! .ഒരു പുരുഷനെ ഉപദ്രവിച്ചാൽ പിന്നെ ആ സ്ത്രീയെ സമൂഹവും, ചുറ്റുപാടുള്ളവരും വെച്ചേക്കുമൊ? രണ്ടു തരം ആള്ക്കാ്രില്ല. ഇക്കാര്യത്തിൽ സ്തീയുടെ മാത്രം കുറ്റം കണ്ടൂപിടിക്കുന്ന ഒരു സമൂഹം മാത്രമെയുള്ള. അഹങ്കാരി, അലവലാതി, ഇവളെയൊന്നും ഒതുക്കി നിര്ത്താ ൻ, മര്യാദ പഠിപ്പിക്കാൻ ആരും ഇല്ലെ? ഈ ഒരു ചോദ്യം മാത്രം വരും. അല്ലാതെ, നിവൃത്തികേടുകൊണ്ട് ഉപജീവനത്തിനായി, അല്ലെങ്കിൽ സ്തീയായിട്ട് അവൾ ഇത്രയൊക്കെ സാധിച്ചെടുത്തല്ലോ, അംഗീകാരം നേടിയല്ലോ, എന്ന് ആരും പറയില്ല?അവിടെ 100 % സാക്ഷരത ഒന്നും വിലപ്പോകില്ല, ;Its a mans world, (ഇത് പുരുഷംന്മാരുടെ ലോകം ആണ്. ദൈവം സൃഷ്ടിയിലൂടെ ഉദ്ദേശിച്ച തത്വം, വേര്തിതരിവ് , വളരെ വ്യക്തമല്ലെ, കൃസ്ത്യൻ ഇതിഹാസത്തിൽ .
ഇന്നത്തെ കാലഘട്ടത്തിലും സ്ത്രീ സുരക്ഷിത അല്ല. സ്വന്തം ഭര്ത്താ്വിന്റെ സാന്നിധ്യത്തിൽ പോലും അവള്ക്കുു സുരക്ഷിതത്വം കിട്ടുന്നില്ല. അതുകൊണ്ട് സ്ത്രീപീടനമായാലും, മൊബൈൽ ക്യാമറദുരുപയോഗം ആയാലും ഉടനടി പ്രതികരിക്കുവാൻ ഉള്ള ധൈര്യം കാണിക്കണം. സ്ത്രീ പരിപൂര്ണ്ണാ സ്വതന്ത്രയാവട്ടേ അതില്‍ എല്ലാവരും സന്തോഷിക്കുന്നുണ്ടാവും. ഇതിൽ ധൈര്യത്തിന്റെി മാത്രം അല്ല, അബല എന്ന പേര് ആര് ആര്ക്ക്ണ നല്കിട! ഇതിഹാസങ്ങൾ നോക്കു, ബൈബിളും,ഭഗവത്ഗീതയും, ശ്രീകൃഷണചരിതം,ഖുറാന്‍ എല്ലാം ഏടുക്കു,എവിടെയും ഒരു സ്ത്രീയുടെ സാന്നിദ്ധ്യത്തിലാണ് ,അല്ലെങ്കിൽ ശക്സ്തിയിലും ധൈര്യവും,സ്നേഹവും, സഹനശക്തിയും,ക്ഷമയിലും ആണ്, കഥയും ഇതിഹാസവും തിരിയുന്നത്. ഇന്നത്തെകാലത്തെ സ്തീയെ ഉപയോഗിക്കാമ് മാത്രം അറിയാവുന്ന ഒരു സമൂഹം. ഇത്രനാളും ആരും ഒന്നും അറിയാതിരുന്നതും, എല്ലാം ഒതുക്കി വെച്ചതും സ്ത്രീ തന്നെയാണ്, കുടുംബത്തിനും, സമൂഹത്തിന്റെതയും മാനം രക്ഷിക്കാൻ, ഇന്നും ആ മാനം കളയുന്നതും മറ്റൊരു സ്തീ തന്നെയാണ്. എല്ലാം എല്ലാവര്ക്കും അറിയാവുന്ന സത്യം. കാരണങ്ങളും ഉപദേശങ്ങളും തരാൻ 100 ഉം 1000 ഉം 10000 ഉം ഉണ്ട്. ആരെങ്കിലും നാളേ ഈ അബലകളെ രക്ഷിക്കാൻ , ശബ്ദം ഉയര്ത്തു്മോ, ഉയര്ത്തി യാൽ അവരും ചീത്തയകും. ഒരു സ്ത്രീമാത്രം വിചാരിച്ചാൽ ഒന്നും നടക്കില്ല എന്നത് പഴയ പാഠം, ഇന്നത് “ പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കില്ല“ ഇത് പുതിയ പാഠം.