അവധി അല്ലാത്ത ,ആഴ്ചയുടെ തുടക്കം എന്നു ഗൾഫിൽ വിശേഷിപ്പിക്കപ്പെടുന്ന ഞായറാഴ്ച. നാലുമണിക്കു വെച്ചിരുന്ന അലാറം നോക്കി, ‘ഇടുക്കി‘..ങ്ങേ! ഇതെന്തിനു അലാറം വെച്ചിരുന്നതോർക്കുന്നില്ലെ, ആ ആ ആ..‘ഇടുക്കി ഗോൾഡ് ’ സിനിമ കാണാൻ വേണ്ടിയായിരുന്നു. ഫെയിസ് ബുക്കിന്റെ സഹായത്താൽ ,കണ്ടു പരിചയപ്പെട്ടു, ചാറ്റ് ചെയ്തു, സംസാരിച്ചു എന്നൊക്കെ സ്വയം വിശ്വസിപ്പിച്ച, മൂന്നു നാലു ഹീറൊ കഥാപാത്രങ്ങളെ കാണാനുള്ള വെപ്രാളത്തിൽ, 4 മണിക്ക് ഓഫ്ഫീസ്സിൽ നിന്നെത്തിയ ഭർത്താവിനെ ഓടി ഓടിപ്പിച്ചു ആഹാരം കഴിപ്പിച്ച്, ചടഞ്ഞിരുന്നു റ്റിവിക്കു മുന്നിൽ, ആഷിക്ക് അബുവിന്റെ സംവിധാന വിരുന്നിനായി!!!
ആദ്യത്തെ സീനുകളിൽ വന്നിറങ്ങി ചാമരങ്ങളുടെ നാഥൻ’, അന്നും ഇന്നും കോട്ടയം സി എം എസ്സ് കോളേജിന്റെ ചൂളമരങ്ങളുടെ കാറ്റിനൊപ്പം ഞങ്ങളുടെയൊക്കെ മനസ്സിൽ ഇന്നും തിങ്ങിനിറഞ്ഞു നിൽക്കുന്ന പ്രണയനായകൻ പ്രതപ് പോത്തൻ. സിനിമയുടെ കഥ മനസ്സിൽ നിറയുന്ന ഒരു നോസ്റ്റാൽജിയ ആയിരിക്കും എന്ന് ഏതാണ്ട് തീരുമാനം ആയി, ആദ്യത്തെ കുറച്ച് നിമിഷങ്ങൾക്കുള്ളിൽ! സൌഹൃദങ്ങളുടെ ഓർമ്മകളും, ചിത്രങ്ങളും, പാട്ടിന്റെ ശിലുകളുമെല്ലാം, വീണ്ടും വീണ്ടും മനസ്സിനെ അതേ ആകാംഷയിലേക്കു തന്നെ കൊണ്ടെത്തിച്ചു.
ചെറുതോണിയിലെ ഹൈസ്കൂളിൽ ഒരുമിച്ച് പഠിച്ചരുന്ന, പ്രതാപ് പോത്തൻ( മൈക്കിൾ), വിജയരാഘവൻ (രാമൻ), രവീന്ദ്രൻ (രവി), ബബു ആന്റണി(ആന്റണി), മണിയൻപിള്ള രാജു (മദൻ) എന്നിവർ വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് കൂടുന്നതും പഴയതു പോലെ ‘ഇടുക്കി ഗോൾഡ് ‘ എന്നറിയപ്പെടുന്ന ‘നീലച്ചടയൻ‘ കഞ്ചാവ് വലിക്കാനും,അവരുടെ പഴയ ഓർമ്മകളിലേക്ക് ചേക്കേറുന്നതുമാണ് കഥ. പഠനകാലത്തെ കുസൃതികളുടെ ഫ്ലാഷ് ബാക്കുകളിലൂടെയും, പിന്നീടുള്ള ജീവിതത്തിന്റെ ഇന്നത്തെ കഥയിലൂടെയും, അവരുടെ മനസ്സിൽ തെളിയുന്ന ഓർമ്മകളിലൂടെ കഥ മുന്നോട്ട് പോകുന്നു.
സാധാരണഗതിയിൽ ഇന്നത്തെ കാലത്തെ ചിന്താഗതിക്ക് വിപരീതമായി, പത്രത്തിൽ ഒരു പരസസ്യം, അത് എത്രമാത്രം എല്ലാവരുടെയും ശ്രദ്ധയിൽ‌പ്പെടും എന്നറിയില്ല. ഫെയിസ്ബുക്കിൽ കയറാതെതന്നെ, ഇമെയിൽ അയക്കാതെ, വാറ്റ്സ് അപ്പ് ഇല്ലാതെതന്നെ, കൂട്ടുകാരെ കണ്ടുപിടിക്കുന്ന പ്രതാപ് പോത്തൻ!. രവി എന്ന ഫോട്ടോ സ്റ്റുഡിയോ നടത്തുന്ന രവീന്ദ്രൻ, സദാനന്ദൻ (രവി വള്ളത്തോൾ) എന്ന വ്യക്തിയുടെ വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷവും നാളെ നാളെ നീളെയായിപ്പൊകുന്ന കല്ല്യാണ ആൽബത്തിനായിയുള്ള വരവിലും പോക്കിലും സ്റ്റുഡിയോയുടെ ഇരുപ്പുനിരപ്പ് ഏതാണ്ട് തീരുമാനം ആയി.
ഒരു സാധാരണ കഥയില്നി ന്നു വ്യത്യസ്ഥമായി ഇവിടെ 5 സുഹൃത്തുക്കൾ മൈക്കിൾ, മദൻ, രാമൻ, ആന്റസണി, രവി എന്നീ അഞ്ചു സുഹൃത്തുക്കൾ. വർഷങ്ങളുടെ ഇടവേളക്കു ശേഷം അതിലൊരാളായ മൈക്കിൾ, ഒരു പത്രപരസ്യം വഴി, എല്ലാവരെയും കണ്ടെത്തുന്നു. അവർ ഒത്തുകൂടുന്നു, എല്ലാവര്ക്കും പറയാനുള്ളത് ഒന്നുതന്നെ. മധ്യവയസ്സിൽ തനിച്ചാവുന്നവരാണ് മൈക്കിളും രവിയും മദനും. രാമന്റെയും സ്ഥിതി വ്യത്യസ്തമല്ല. ഫ്രഞ്ചുകാരിയെ വിവാഹം കഴിച്ച് ഒതുങ്ങിക്കഴിയേണ്ടിവരുന്ന ആന്റംണിയുടെ കഥാപാത്രത്തിൽ മാത്രം അല്പംു ഒരു വ്യത്യാസം തോന്നി, തുടക്കത്തിൽ !. സുന്ദരിയായ പഴയ കൂട്ടുകാരിയെ ഓർക്കുന്ന കൂട്ടുകാരൻ. എന്തൊക്കെയോ നല്ല ഓർമ്മകൾ, മനസ്സുകളിൽ തിങ്ങിനിറയുകയും, അതെല്ലാം ഓർമ്മകളായി അങ്ങനെ കിടക്കട്ടെ എന്നു സ്വയം സമാധാനിക്കാൻ മാത്രം പക്വത സൌഹൃദങ്ങൾ കാണിക്കുമോ എന്നൊരു തോന്നാതിരുന്നില്ല !. കള്ളുകുടിയും സിഗററ്റും , ബിഡിയും, കഞ്ചാവും, ഈ സിനിമ പ്രോല്സാോഹിപ്പിക്കുന്നില്ലെന്നു ആദ്യംതന്നെ എഴുതിക്കാട്ടുന്നതുകൊണ്ടു മാത്രം , എല്ലാ ഉത്തരവാദിത്വങ്ങളിൽ നിന്നും രക്ഷപ്പെടാനാവില്ല ഈ സിനിമക്ക്! .ഈ സിനിമ സൗഹൃദത്തെക്കുറിച്ചു മാത്രം ഉള്ളതാണെന്ന് എല്ലാവരുടെയും മനസ്സിൽ തോന്നി എന്നുള്ളത് സത്യം മാത്രമാണ്. ഇന്നത്തെ സൌഹൃദങ്ങളെ അപേക്ഷിച്ച് മനസ്സാക്ഷിയും ഹൃദയവും ശരീരവും ഒന്നിച്ചു വേദനിക്കുന്ന ഒന്നാണെന്ന് പറഞ്ഞ് ഉറപ്പിക്കാനുള്ള ശ്രമം വ്യക്തമായികാണാം.
ഭൂതകാലവും വര്ത്ത മാനവും ഒരുമിച്ചു കൊണ്ടുപോകാൻ ആഷിഖ് അബുവിന്റെ കഥാരചനക്കും, സംവിധാനത്തിനും പൂർണ്ണമായി സാധിച്ചിരിക്കുന്നു, എന്നതുനു സംശയം ഇല്ല. അഭിനേതാക്കളിൽ രവീന്ദ്രൻ മികച്ച പ്രകടനം കാഴ്ചവെച്ചു, എങ്കിലും ബാബു ആന്റണിയും, പ്രതാപ് പോത്തനും വളരെ നന്നായി. പ്രത്യേകിച്ച് ബാബു ആന്റണി, ഭാര്യയോടു സ്നേഹമുണ്ട്, എന്നൽ അങ്ങേയറ്റം പേടിയും ഉള്ള ഒരു മലയാളി ‘ ‘ റ്റഫ് ‘’ ഭർത്താവിനെ നന്നായി അഭിനയിച്ചു ഫലിപ്പിച്ചു. അഞ്ചുപേരുടെയും ബാല്യകാലം അവതരിപ്പിച്ച കുട്ടികളും നന്നായി. ബിജിബാൽ ഈണം പകര്ന്ന റഫീക്ക് അഹമ്മദിന്റെഗാനങ്ങൾ വീണ്ടും കേള്ക്കായൾ തോന്നും, പ്രയ്ത്യേകിച്ച്, “ മാണിക്യചിറകുള്ള മാറത്തുകുറിയുള്ള വായാടിപക്ഷിക്കൂട്ടം വന്നുപോയ്”.
മഴപെയ്തു വെള്ളം വീണാൽ ജലജ്ലജ ജലജ…. എന്നൊരു പാട്ടുമായി, പഴയ കൂട്ടുകാരി, ആദ്യത്തെ പ്രേമഭാജനം, ആദ്യത്തെ പ്രേമലേഖനം ഷെയർ ചെയ്ത മദനനും, രാജുവും. എന്നാൽ ആ “പഴയകൂട്ടുകാരിയുടെ സുന്ദരമായ മുഖം മനസ്സിൽനിന്നു മായാതെ കിടക്കട്ടെ”. ഇന്നത്തെ പ്രാരാബ്ധവും , ഒക്കെയായി സൌന്ദര്യം നശിച്ചിരിക്കുന്ന അവളെ കാണെണ്ടാ എന്നു തീരുമാനത്തിൽ തിരിച്ചു പോകുന്ന കൂട്ടുകാർ, എവിടെയോ വീണ്ടും ഇന്നത്തെ നമ്മുടെ ഒക്കെ ജീവിതിതത്തിലെക്ക് വിരൽ ചൂണ്ടുന്നുണ്ടോ!
സ്വന്തം മകൻ തന്നെ അഛനു പ്രചോദനം കൊടുത്ത്, ഓഫ്ഫീസിൽ കൂടെ ജോലിചെയ്യുന്ന സ്ത്രീയുടെ കല്യാണം മുടക്കി, സ്വന്തം ഇഷ്ടം അവരെ ധരിപ്പിക്കുന്ന രംഗങ്ങൾ അസ്സലായി എന്നെ പറയാൻ പറ്റൂ… കൂടെ രവീന്ദ്രന്റെ കസറൻ ഡയലോഗും, ഈ പ്രേമം എന്നു പറയുന്നത്, ചിക്കൻപോക്സ് പോലെയാ, കുറച്ചു വൈകും എന്നേയുള്ളു , എല്ലാവർക്കും വരും “ മക്കളില്ലാത്ത വിഷമം, നട്ടുവളർത്തുന്ന മരങ്ങളിൽ വിരിയുന്ന ചാംബക്കയിലും, പേരക്കയിലും കണ്ടെത്തുന്ന മദനും(മണിയൻപിള്ള രാജു), ഭാര്യയും(സജിത മഠത്തിൽ) ഡൈവോഴ്സിനു ശേഷവും ഇരുവർക്കും മനസ്സിലുള്ള സ്നേഹവും കരുതലും നമ്മെ വിട്ടുപോകില്ലെന്നു പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്നു.
ഒരു ന്യൂജനറേഷൻ സിനിമ എന്നു തീർത്തും പറയാവുന്ന കഥ. സൌഹൃദത്തിനു വിലകൽപ്പിക്കുന്ന അഞ്ചു കൂട്ടുകാരുടെ ഇപ്പോഴത്തെ അവസ്ഥയും പഴയകാലജീവിതവും ഫ്ലാഷ് ബാക്കിന്റെ സഹായത്താൽ നന്നായി അവതരിപ്പിക്കാൻ സാധിച്ചു എന്നുതന്നെ പറയാം. എങ്കിലും കഞ്ചാവ് സൌഹൃദത്തിന്റെ ഒരു ഭാഗമാണെന്നു ഈ ചിത്രം വീണ്ടും വീണ്ടും പറയുന്നില്ലെ എന്നൊരു തോന്നൽ ഇല്ലാതില്ല.
ഇടുക്കിയുടെ ഭംഗി പൂര്ണ്മായും ക്യാമറയിൽ ഒപ്പിയെടുക്കാൻ ഛായാഗ്രാഹകനായ ഷൈജു ഖാലിദിന് പുർണ്ണമായി സാധിച്ചിരിക്കുന്നു. പ്രത്യേകിച്ചും തണുത്ത മഞ്ഞു കാറ്റിനായി അഞ്ചു സുഹൃത്തുക്കളും ചേർന്ന് മലമുകളിൽ, ദാ വന്നു വന്നു എന്നു പറഞ്ഞു നിൽക്കുന്നതും, അവരോരുത്തരും മഞ്ഞുകാറ്റിലേക്ക് നനഞ്ഞിറങ്ങുന്നതുമായ ഭാഗം. ഗാനങ്ങളുടെ ഈണവും വരികളും വീണ്ടും സൌഹൃദത്തിന്റെ നോസ്റ്റാൽജിയുണ്ടാക്കുന്നു എന്നതിനെക്കാൾ, മൂളി നടക്കുകയും ഓർത്തു പാടുകയും, ഫോണിൽ ഡൌൺലോഡ് ചെയ്യപ്പെടുകയും ചെയ്തു എന്നതിനും സംശയം വേണ്ട.
22 ഫീമെയിലിലൂടെ ‘പ്രതാപ് പോത്തനെ‘ സിനിമയിലേക്ക് തിരികെ കൊണ്ടുവന്നതുപോലെ ഇടുക്കി ഗോള്ഡി്ലുടെ ‘രവീന്ദ്രനെയും‘ ആഷിഖ് അബു മലയാള സിനിമയിലേക്ക് തിരികെ കൊണ്ടു വന്നിരിക്കുന്നു. വില്ലനല്ലെങ്കിലും, അൽ‌പ്പനേരമെങ്കിലും വില്ലനാണെന്ന ഭാവം ലാലിന്റെ ‘ബെഹനാൻ‘ എന്ന ചെറിയ കഥാപാത്രത്തെ , ശക്തമാക്കി. സുഹൃത്തുക്കളെ നെഞ്ചോട് ചേർക്കുന്നതിന് പകരം, അദ്ദേഹത്തിന്റെ ചെറുപ്പത്തിലെ അതേ രൂപമുള്ള മകനെ കെട്ടിപ്പിടിക്കുന്ന രംഗം വളരെ നന്നായി. സത്യത്തിൽ കണ്ണുനിറഞ്ഞു, മനസ്സിൽ ഏതൊക്കെയോ സുഹൃത്തുക്കളെ ചിത്രം കണ്ട എല്ലാവരുംതന്നെ മനസ്സിൽ സ്വയം കൊട്ടിപ്പിടിച്ചു എന്നതിനു സംശയം ഇല്ല. ബാല്യകാല സൌഹൃദങ്ങൾ ഒരു കവിത പോലെ മനോഹരമാണ് എന്ന് ഈ സിനിമ തെളിയിച്ചു.