img_20161012_141023
Rashmy Rachel Alcido- ചിത്രകലയിലെ ആശയാവിഷ്കരണം
ഒരുപാട് മനസ്സുകൾ പരീക്ഷണങ്ങള്‍ നടന്നിട്ടുള്ള ഒരു രംഗമാണ് ചിത്രകല. ഇവിടെ എന്ത് പരീക്ഷണമാണ് നടന്നിട്ടുള്ളതെന്ന ചോദ്യം രശ്മിക്ക് അപ്രസക്തമാണ്. ചിത്രഭാഷ അതിരുകള്ക്ക തീതമാണെന്ന് ഏതാണ്ട് രശ്മി റേച്ചൽ അൽസിഡോ തന്റെ പ്രേരകശക്തികളായ വിവിധ നിറങ്ങളിലൂടെ തെളിയിച്ചു കഴിഞ്ഞു .
മൂന്നു മക്കളിൽ രണ്ടാമത്തെ സ്ഥാനം,1985-ൽ ഡെൽഹിയിൽ ജനിച്ചു. സ്കൂളും, ബാല്യവും മറ്റും ഡെൽഹിയിലും ,ദുബായിലുമായിരുന്നു.ബാംഗ്ലൂർ ചിത്രകലാ പരിഷത്തിൽ ആർട്ട്സ് കോളേജിൽ ആയിരുന്നു പഠിച്ചത്. Bangalore ൽ നിന്ന് ചിത്രകല പഠിച്ചു. ആദ്യകാല ചിത്രങ്ങളിൽ തന്റെ മനസ്സിന്റെ താളങ്ങൾ വ്യക്തമായി കാണുവാൻ സാധിക്കും, പ്രത്യേകിച്ച് മുഖങ്ങൾ വെറും ഒരു പൊയ്മുഖങ്ങൾ മാത്രം! വളഞ്ഞുപുളഞ്ഞ തിരമാലകളും,താളത്തിലുള്ള വരകളും, എരിയുന്ന ജ്വലകളും, കഥകളിമുഖങ്ങളും, രശ്മിയുടെ ചിത്രങ്ങൾക്ക് വിഷയങ്ങളായി.
ചിത്രരചനാശൈലി
തുടക്കത്തിൽ രശ്മി പെയിന്റ് കോരി ഒഴിക്കുന്നത് അടക്കം, പലതരം ശൈലികൾ തന്റെ കാൻ‌വാസുകളിൽ ഒന്നായി ഉപയോഗിച്ചു. ചെറുപ്രാ‍യത്തിൽ ആദ്യം നിറം എന്ന മീഡിയം ഓയിൽ പെയിന്റിലാണ് ,ആ ചെറിയ പ്രായത്തിൽ ഓയിൽ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടായിരുന്നു. കൈവിരലുകളും, ബ്രഷുകളും മാത്രമല്ല, ശരീരത്ത്തിന്റെ ഏതൊരു ഭാഗം കൊണ്ടും പെയ്റ്റിംഗ് ചെയ്യാം എന്ന് ഏതാണ്ടൊരു കോളേജ് സമയം മുതൽ രശ്മിയുടെ വ്യത്യസ്ഥമായ ഒരു ‘style ‘ ആയിത്തീർന്നു. പെയിന്റിനു പകരം കരി ഉപയോഗിക്കുന്നതും മറ്റൊരു അതുല്യമായ വ്യത്യസ്ഥതയായിരുന്നു. അതിനായി എവിടെയൊക്കെ പോകുമോ അവിടുന്നെല്ലാം natural coal ശേഖരിച്ചു വക്കുമായിരുന്നു. ഇത്തരം ഒരു ശൈലിയിലൂടെ പ്രകൃതിയുമായി ഒരു സംബർക്കം തന്നെ ഉടലെടുത്തു! അതിലൂടെ പ്രകൃയിലുള്ള ഇലകളും,പൂക്കളും ,കല്ലുകളും മറ്റൂമുള്ള ചിത്രങ്ങളായി പുനരാവിഷ്ക്കരിക്കപ്പെട്ടു. തന്റെ മനസ്സിന്റെ ചിന്തകളുടെയും ,ഭാവങ്ങളുംടെയും ശക്തമായ പ്രതിഫലനമാണ് തന്റെ ചിത്രങ്ങൾ എന്ന് രശ്മി ഉറപ്പിച്ചു പറയുന്നു. തന്റെ മനസ്സും ശരീരവും ശാന്തമായിരിക്കൂന്നത് നിറങ്ങളുമായുള്ള സംബർക്കത്തിലൂടെയും, ആണെന്നും, ഒരു കവിയുടെയോ , കാഥാകൃത്തിന്റെ മനസ്സിന്റെ അതെ വികാരം തന്നെയാണ് ചിത്രരചനയിലൂടെയും, ആർട്ടിസ്റ്റ് ഒരു പേപ്പറിൽ പെൻസിൽ കൊണ്ട് കോറിയിടുന്ന വരാകളിലൂടെയും അവരുടെ expression ആണെന്നുള്ളത് ഒരു തിരിച്ചറിവാണ്! കാൻ‌വാസുകൾ നിലത്ത് വിരിച്ച് ചിത്രം വരക്കുന്നതിൽ തനിക്ക് ഒരു comfort zone ഉണ്ടെന്ന് രശ്മി പറഞ്ഞു!
എക്സിബിഷൻസ്
2007 College of Fine arts ൽ നിന്ന് ഡിഗ്രി കിട്ടിയതിനു ശേഷം, ഏതാണ്ട് 4 എക്സിബിഷനുകൾ നടത്തിയിട്ടുണ്ട്. അതിൽ ഏറ്റവും പ്രസക്തമായത്, ആദ്യത്തെതാണ്, début show! അതിന്റെ Patron നും chief guest ആയി വരുകയും ഉൽഘാടനം നടത്തുകയും ചെയ്തത്,His holy highness sri Wadiyar of Mysore ആയിരുന്നു. അദ്ദേഹം തന്നെ ആദ്യത്തെ പെയിറ്റിംഗ് വാങ്ങിക്കുകയും ചെയ്തത്, ഒരു ഐശ്വര്യപൂർണ്ണമായ തുടക്കം ആയിത്തീർന്നു. മൂന്നു വർഷത്തിനു ശേഷം, Art Gallery of Rukukum, Bangalore ൽ നടത്തിയ എക്സിബിഷന്റെ നിറം Black & White ആയിരുന്നു ,കരി മാത്രം ഉപയോഗിച്ചു ചെയ്ത ചിത്രങ്ങൾ മാത്രമായിരുന്നു അവിടെ പ്രദർശിപ്പിച്ചത്! അടുത്ത എക്സിബിഷൻ ഒരു ‘women centric’ വിഷയം ആയിരുന്നതിനാൽ വളരെ പ്രശസ്തരായ 5 സ്ത്രീകൾ ആണ് ,തിരുവനന്ദപുരം Russian Embassy യിൽ അതിന്റെ ഉൽഘാടനം നടത്തിയത്. അന്ന് അതേ സമയം ഒരമ്മയാവാൻ തയ്യാറെടുക്കയായിരുന്ന രശ്മി , സത്രീ വിഷയം ആയി തിരഞ്ഞെടുത്തത്തിന്റെ കരണവും ഒരുപക്ഷെ അതായിരിക്കാം! അടുത്ത എക്സിബിഷൻ ദുബായിൽ വെച്ചാണ് നടത്തിയത്.
Frame’lessness
തന്റെ ചിത്രങ്ങളെയും,ചിന്തകളെയും ,ഭാവങ്ങളെയും ഒരു canvas, frame എന്ന ചട്ടക്കൂട്ടിൽ ഒതുക്കി നിർത്താതെ ഒരു വിശാലമായ പ്രതിഫലനത്തിലേക്ക് എത്തിച്ചിരിക്കയാണ് രശ്മി. ഒരു ഹൊട്ടലിന്റെ ഒരു main foyer wall, Villas, resorts, കമ്മിഷൻ ജോലികൾ interior companies നു വേണ്ടി ,വീടുകൾക്കായി, ചിലർ പറയുന്ന വിഷയങ്ങളെ അടിസ്ഥാനമാക്കിയും ചിത്രങ്ങൾ വരക്കാം എന്ന് രശ്മി , വ്യക്തമായി ഉദാഹരണസഹിതം കാണിച്ചു തരുന്നു. ഇതിനൊപ്പം customized theme ചിത്രങ്ങൾ എന്നിവ, ആവശ്യക്കാരുടെ ഐഡിയയും,ഇഷ്ടങ്ങളും നിറങ്ങളും ചോദിച്ചു മനസ്സിലാക്കി അതനുസരിച്ച് ചിത്രങ്ങൾ വരച്ച്കൊടുക്കുകയും ചെയ്യുന്നു.
കുടുംബം
നമ്മുടെ ജീവിതം ഒരു ക്യാൻവാസ് പോലെ നിറങ്ങളാൽ നിറഞ്ഞിരിക്കുന്നവയാണ് എന്ന് തന്റെ ജീവിതം കൊണ്ട് തന്നെ രശ്മി വരച്ചു കാട്ടുന്നു.ഒരു ഇറ്റാലിയൻ പ്രണയത്തിന്റെ നിറങ്ങളിൽ ചാലിച്ചെഴുതിയ ജീവിതപങ്കാളിയായ ആസാദ് അൽസിഡോയെ വിവാഹം കഴിച്ച് ,മകൻ യുസെഫ്നൊപ്പം ഗോവയിൽ ആണ് രശ്മി താമസിക്കുന്നത്.ഇന്ന് ഏതാണ്ട് ഒരു ഫാം ജീവിതത്തിന്റെ പടിവാതിലിൽ തയ്യാറെടുപ്പുകൾ നടത്തുകയാണ് രശ്മിയും ആസ്സാദും! Dr. ജയൻ , റൂബി ജോർജ്ജിന്റെയും രണ്ടാമത്തെ മകളാണ് രശ്മി. റോഷ്നി ലോറ മൂത്ത സഹോദരിയും ,റോണിക്ക സൂസൻ ഇളയ സഹോദരിയും ആണ്. ഈ മൂന്നു സഹോദരിമാരുടെയും പേരുകളുടെ അക്ഷരങ്ങൾ ചേർത്തുള്ള “RASULA” എന്നൊരു ബ്രാൻഡ് തയ്യാറാക്കുന്ന തിരിക്കിലും ആണ് രശ്മിയും സഹോദരിമാരും.